Kerala
തിരുവനന്തപുരം: കെഎസ്ആർടിസി മുൻ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ചുവെന്ന കേസിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബസ് കണ്ടക്ടർ എന്നിവർ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി.
ആര്യ രാജേന്ദ്രന്റെ ഭർത്താവ് കെ.എം. സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്കു കോടതി വീണ്ടും നോട്ടിസ് അയച്ചു. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ആണു കേസ് പരിഗണിക്കുന്നത്.
2024 ഏപ്രിൽ 27 ന് രാത്രി 10 നായിരുന്നു സംഭവം. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടഞ്ഞു ഡ്രൈവർ യദുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു എന്നാണു കേസ്.
പോലീസ് അന്വേഷണത്തിൽ മേയർ അടക്കമുള്ളവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് യുദു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരേ കോടതി നോട്ടീസ് അയച്ചത്.
District News
വൈപ്പിൻ: ബസ് ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒമ്പതംഗസംഘം ബസിൽ കയറി ആക്രമിക്കുകയും ബസിന്റെ ചില്ല്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പത് പേർക്കെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു.
വൈപ്പിൻ റൂട്ടിൽ ഓടുന്ന അഹദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ നായരമ്പലം സ്വദേശി സഞ്ജു, ഇയാളുടെ പിതാവ്, സുഹൃത്തുക്കളായ ശരത്ത്, സായന്ത്, എളങ്കുന്നപ്പുഴ സ്വദേശി ഷംസാദ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർ എന്നിവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത് .
കഴിഞ്ഞദിവസം എടവനക്കാട് അണിയിൽ സ്റ്റോപ്പിലായിരുന്നു ആക്രമണം. രണ്ട് മോട്ടോർ ബൈക്കുകളിലായി എത്തിയ സംഘം ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമാർ എന്ന ബസ് റോഡിൽ തടഞ്ഞിട്ട് ഡ്രൈവർ എളങ്കുന്നപ്പുഴ പരത്തിയേഴത്ത് രാരീഷ് (36), സുഹൃത്തുക്കളായ ഞാറക്കൽ സ്വദേശി പൃഥിലാൽ (30), അഖിൽ (25) എന്നിവരെ സ്റ്റീൽ പൈപ്പും ഹെൽമറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് ഡ്രൈവർമാരായ രാരീഷും, സഞ്ജുവും തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്